Kerala
കണ്ണൂർ: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി വി.ശിവന്‍കുട്ടിയേയും കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂര്‍ നഗരത്തിൽവച്ചായിരുന്നു സംഭവം.
ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനു സമീപത്തുവരെ എത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് നഗരത്തിൽ വൻ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
Kerala
തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന്ശേഷം സുരേഷ് ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.
സുരേഷ് ഗോപിയെ കാണാനില്ലെന്ന് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും ശിവൻകുട്ടി പരിഹസിച്ചിരുന്നു.
District News
പാലോട്: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ് ഐ, കെഎസ്യു സംഘട്ടനം. ഇരു വിഭാഗങ്ങളും പരസ്പരം കൊടിമരങ്ങളും കൊടി തോരണങ്ങളും നശിപ്പിച്ചു. പാലോട് പോലീസെത്തി സംഘട്ടനം നിയന്ത്രിച്ചു. സംഭവത്തെ തുടർന്നു കോളജിന് അവധി നൽകി. ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെഎസ്യു സ്ഥാപിച്ചിരുന്ന കൊടികൾ കാണാതായതാണ് സംഘർഷത്തിനു കാരണമായത്. കൊടികൾ എസ്എഫ്ഐ എടുത്തുമാറ്റിയെന്നാരോപിച്ചു എസ്എഫ്ഐയുടെ കൊടികൾ പരസ്യമായി കെഎസ്യു നശിപ്പിച്ചു.
ഇതിനെ തുടർന്ന് കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐയും നശിപ്പിച്ചു. ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. തുടർന്ന് എസ്എഫ്ഐയുടെ കൊടിമരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ പോലീസ് കാവലിനെ അവഗണിച്ച് എസ്എഫ്ഐയുടെ കൊടിമരം കെഎസ്യു വീണ്ടും നശിപ്പിച്ചു.
ഇതിനെ തുടർന്നു പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കും പോലീസിനും പരിക്കുണ്ട്. ഇന്ന് ഇരു കൂട്ടരെയും സമാധാന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നു നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ അറിയിച്ചു.
Kerala
കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യുവിന്റെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട്ട് വച്ചാണ് സംഭവം. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ച് ഇവരെ ഇവിടെനിന്ന് മാറ്റിയ ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായത്.